Monday, February 02, 2009

ലാമായനം

കുഷാൽ നഗറിലെ(കൊപ്പ)ടിബെറ്റെൻ സെറ്റിൽമെന്റിലൂടെ ഒരു ദ്രുതയാത്ര ശിശുസഹജമായ മുഖഭാവവും,മനസ്സിൽ നിറയെ കരുണയും സ്നേഹവുമായി നാൽ‌പ്പത് വർഷം മുൻപ് അഭയാർത്ഥികളായി ടിബെറ്റിൽ നിന്നും ഈ കർമ്മഭൂമിയിലെത്തിയ ഒരു ജനതയുടെ ജീവിത പാന്ഥാവിലൂടെ ഒരു യാത്ര 2500 ഹെക്ടർ തരിശുഭൂമിയാണ് ഇവർക്ക് അന്ന് ഗവണ്മെന്റ് നൽകിയത്. ആ സ്ഥലം ഇന്ന് നന്മയുടെ വിളനിലമാണ് ബുദ്ധമതം കർക്കശമായ ജീവിതരീതികൾ അനുശ്വാസിക്കുന്നു. അതു കൊണ്ട് തന്നെ ഇവിടം ശാന്തിയുടെ മഹാസാഗരമായിമാറിയിരിക്കുന്നു ഇവടത്തെ മുഖ്യ പുരോഹിതനെ കഴിഞ്ഞ തവണ ഞങ്ങൾ കണ്ടു. ഇത്രയും പ്രസാദവാനായ ഒരാളെ ഞാൻ എന്റെ ജീവിതകാലത്തിനിടയിൽ കണ്ടിട്ടില്ല വർണ്ണങ്ങളും ശബ്ദങ്ങളും സംഗീതവും നിറഞ്ഞ ആ സ്നേഹതീരത്ത് ഒരിക്കൽ കൂടെ കവാടം ആശ്രമം വാതിൽ‌പിടി സുവർണ്ണ ക്ഷേത്രം ധൂമപാത്രം ഗോപുരവാതിൽ നാഴികമണി ചെറിയ ഗോപുരം ലാമക്കുട്ടികൾ പ്രാർത്ഥനാമണ്ഡപം പ്രാർത്ഥന പഞ്ചബുദ്ധർ സിദ്ധാർത്ഥനും ശ്രീബുദ്ധനും ബോധിസത്വനും സുവർണ്ണ ബുദ്ധൻ സിദ്ധാർത്ഥബുദ്ധൻ പിന്നെ തഥാഗതനും കൂടെ പടം പിടുത്തക്കാരായ രണ്ട് ഭീകരരും